അദ്ധ്യായം 100- സൂക്തം 7

7. وَإِنَّهُ عَلَى ذَلِكَ لَشَهِيدٌ
നിശ്ചയം അവല്‍ അതിനു(നന്ദി കെട്ടവനാണെന്നതിനു) സാക്ഷ്യം വഹിക്കുന്നവനും തന്നെ
അല്ലാഹുവിനെ ഓര്‍മ്മയില്ല.അവന്‍  തന്ന അനുഗ്രഹങ്ങളവന്റെ അനിഷ്ടത്തിലായി ഉപയോഗിക്കുന്നു. ഇതൊക്കെ നന്ദി കേടാണ്. ഈ നന്ദികേടിനു താന്‍  തന്നെ സാക്ഷിയുമാണ് എന്നാണ് അല്ലാഹു ഉണര്‍ത്തുന്നത്. നമ്മുടെ ബലഹീനതയും അല്ലാഹു നല്കിയ അനുഗ്രഹങ്ങളുടെ വ്യാപ്തിയും, ശരിക്ക് ചിന്തിച്ചാല്‍  താന്‍  നന്ദികേടാണ് ചെയ്യുന്നതെന്ന് നമ്മുടെ മന:സാക്ഷി തന്നെ നമ്മോട് പറയും അതാണ് താന്‍  നന്ദി കെട്ടവനാണെന്നതിനു താന്‍  സാക്ഷിയാണെന്ന് അല്ലാഹു ഉണര്‍ ത്തുന്നത്.
ഏഴാമത് വാക്യത്തിലെ وَإِنَّهُ എന്ന സര്‍വ്വനാമം  മനുഷ്യര്‍  എന്നതിനെ സൂചിപ്പിക്കുന്നു  എന്ന നിലക്കാണ് ഈ അര്‍ത്ഥം. അത് അല്ലാഹുവിനെയാണ് സൂചിപ്പിക്കുന്നത്  അഭിപ്രായമുണ്ട്. അപ്പോള്‍  മനുഷ്യര്‍  നന്ദി കെട്ടവനാണെന്നതിനു അല്ലാഹു സാക്ഷിയാണ് എന്നാവും അര്‍ത്ഥം. നമ്മുടെ എല്ലാം (ചിന്തയും പ്രവര്‍ത്തനങ്ങളുമെല്ലാം) അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന് അല്ലാഹു തന്നെ പറഞ്ഞത് ഖുര്‍ആനിലുണ്ടല്ലോ ! അപ്പോള്‍  ഇത് ശക്തമായ താക്കീതായിട്ടാണ് മനസിലാക്കേണ്ടത്